കോയമ്പത്തൂര്‍: കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ബംഗളുരു സൗഖ്യ ആശുപത്രിയില്‍ നിന്നാണ് മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നു രാവിലെ ആറുമണിക്കാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ദനിയെ എം.ആര്.ഐ സ്കാനിംഗിന് വിധേയമാക്കിയതായും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി ഏഴിനാണ് പരപ്പന അഗ്രഹാര സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം മദനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. 24 മണിക്കൂര്‍ നിരീക്ഷണത്തിനായാണ് അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
ബാഗളൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന മദനിയെ വിചാരണക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കാണിച്ച് മദനി കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു നിര്‍ദേശം.
കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാനുള്ള ലേസര്‍ ചികിത്സ ആരംഭിക്കാനിരിക്കെയാണ് മദനിയുടെ ആരോഗ്യനില മോശമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: