വാഷിങ്ടണ്‍: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്താനുള്ള തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം അതാത് രാജ്യങ്ങള്‍ തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തുന്നതാണ് എന്ന് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ നുലന്‍ഡ് പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നടക്കുന്നത് നേരിട്ടുള്ള ചര്‍ച്ചകളല്ല. സാമ്പത്തിക-വ്യാപാര കാര്യങ്ങളിലും വിസ ചട്ടങ്ങളിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം നിലനില്ക്കണമെന്നും നുലന്‍ഡ് വ്യക്തമാക്കി. സാമ്പത്തികം, വ്യാപാരം, വിസാ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനെ മാനിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തെക്കന്‍ ഏഷ്യന്‍ മേഖലയുടെ സമാധാനത്തിനും ഉന്നമനത്തിനും അനിവാര്യമാണെന്നും നുലന്‍ഡ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: