കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ വീണ്ടും ഫേസ്ബുക്കില്‍ കാര്‍ട്ടൂണ്‍. സി.പി.എമ്മിന്റെ വിദ്യാര്‍ഥിവിഭാഗം പ്രവര്‍ത്തകനായ രാംനയന് ചൗധരിയാണ് മമതയ്ക്കെതിരായ കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്. രാംനയനെതിരെ തൃണമൂലിന്റെ ഒരു നേതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പരാതിയില്‍മേല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എന്നാല്‍ സംഭവം പാര്‍ട്ടി ഗൗരവമായി എടുത്തിട്ടില്ലെന്നാണ് തൃണമൂല്‍ എംപി ദേരക് ഒ ബ്രീന് പ്രതികരിച്ചത്. വ്യാവസായിക വളര്‍ച്ച സംബന്ധിച്ച മമതയുടെ നിലപാടുകളെയും മാവോയിസ്റ്റ് എന്നാരോപിച്ച് കര്‍ഷകനെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിക്കുന്നതാണ് കാര്‍ട്ടൂണെന്ന് ചൗധരി പ്രതികരിച്ചു. തന്റെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ പേരിലാണ് തനിക്കെതിരെ തൃണമൂല്‍ വിദ്യാര്‍ത്ഥി സംഘടന പരാതി നല്‍കിയതെന്ന് ചൗധരി ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം മമതയ്ക്കെതിരേ ഫേസ്ബുക്കില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ജാദവ്പൂര്‍ സര്‍വകലാശാല പ്രഫസര്‍ അംബികേഷ് മഹാപത്രയെ അറസ്റ്റ് ചെയ്തത് വന്‍ ജനകീയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: