ന്യൂദല്‍ഹി: റെയില്‍വേ യാത്രാ നിരക്കുവര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പ്രതിവര്‍ഷം റെയില്‍വേയ്ക്ക് 6,600 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് നിരക്കു വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. സബര്‍ബന്‍ തീവണ്ടികളില്‍ ഓര്‍ഡിനറി ക്ലാസില്‍ കിലോമീറ്ററിന് രണ്ട് പൈസയും മറ്റ് തീവണ്ടികളില്‍ മൂന്നു പൈസയുമാണ് വര്‍ധന.
മെയില്‍, എക്സ്പ്രസ് തീവണ്ടികളിലെ സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് നാലു പൈസയും സ്ലീപ്പര്‍ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ആറു പൈസയുമാണ് ഉയരുക. ഫസ്റ്റ് ക്ലാസ് നിരക്കുകളില്‍ മൂന്ന് പൈസയും എസി ടൂ ടയര്‍ ടിക്കറ്റിന് കിലോമീറ്ററിന് ആറ് പൈസയും വര്‍ധിക്കും.
എസി ഫസ്റ്റ് ക്ലാസ്, എസി ചെയര്‍ കാര്‍, ത്രീ ടയര്‍ ടിക്കറ്റുകള്‍ക്ക് കിലോമീറ്ററിന് 10 പൈസ നിരക്കിലാണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്. ഓര്‍ഡിനറി ക്ലാസിലെ യാത്രക്കാര്‍ക്ക് അമിതമായ സാമ്പത്തിക ഭാരമുണ്ടാകില്ലെങ്കിലും സ്ലീപ്പര്‍ ക്ലാസ് മുതല്‍ മുകളിലോട്ടുള്ള ദീര്‍ഘദൂരയാത്രക്കാരെ നിരക്കുവര്‍ധന ഏറെ ബാധിക്കും.
പ്രതിമാസ സീസണ് ടിക്കറ്റ് നിരക്ക് ഏറ്റവും കുറഞ്ഞത് 100 രൂപയില്‍ നിന്ന് 85 രൂപയാക്കിയിട്ടുണ്ട്. 20 കിലോമീറ്റര്‍ വരെയാണിത്. എന്നാല്‍ മറ്റെല്ലാ ദൂരങ്ങളിലും വര്‍ധനയുണ്ട്. പ്രതിമാസ നിരക്കിന്റെ 2.7 ഇരട്ടിയാണ് മൂന്നുമാസത്തേക്ക്. രാജധാനി, ജനശതാബ്ദി, തുരന്തോ തീവണ്ടികളിലും നിരക്ക് കൂട്ടിയിട്ടുണ്ട്.
ജനുവരി പത്തിന് റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ആണ് നിരക്കുവര്‍ധന പ്രഖ്യാപിച്ചത്. പഴയ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് അധികതുക നല്കി പുതിയ നിരക്കില്‍ ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം റെയില്‍വേ കൗണ്ടറുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: