ഹൈദരാബാദ്: 2005ലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ എംഐഎം നേതാവും പാര്‍ലമെന്റംഗവുമായ അസാവുദീന്‍ ഒവൈസി മേദക് കോടതിയില്‍ കീഴടങ്ങി. കോടതി ഇയാളെ ഫെബ്രുവരി രണ്ടുവരെ റിമാന്‍ഡ് ചെയ്തു. ഹൈദരാബാദിലെ മേധക് ജില്ലയില്‍ റോഡിന് വീതി കൂട്ടുന്നതിനെ എതിര്‍ത്ത് നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കളക്ടറെ ഒവൈസിയും കൂട്ടരും ഭീഷണിയപ്പെടുത്തിയെന്നാണ് കേസ്.
കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മേദക് കളക്ടര്‍ എ.കെ.സിംഗാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് ഒവൈസിയ്ക്കും സഹോദരന് അക്ബറുദ്ദീനും എതിരെ പോലീസ് കേസെടുത്തത്. ഇന്ന് രാവിലെ കോടതിയില്‍ കീഴടങ്ങിയ ശേഷം ഒവൈസി ജാമ്യാപേക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: