തിരുവനന്തപുരം: കെഎസ്ആര്‍ടിസി പകുതിയോളം സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. സംസ്ഥാനത്ത് പ്രതിദിനം പതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള മുപ്പത് ശതമാനം സര്‍വീസുകള്‍കൂടി ഉടന്‍ വെട്ടിക്കുറയ്ക്കാനാണ് കോര്‍പറേഷന്റെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്തലാക്കിയ 1400 സര്‍വീസുകള്‍ക്ക് പുറമെയാണിത്. ദീര്‍ഘദൂര സര്‍വീസുകളും നിര്‍ത്തലാക്കാനാണ് നീക്കം.
ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കണമെന്ന് സര്‍ക്കാരിനോട് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. 1700ഓളം സര്‍വീസുകള്‍ ഡീസല്‍ സബ്സിഡി പുനഃസ്ഥാപിക്കുന്നതുവരെ നിര്‍ത്തിവെക്കാനാണ് കോര്പ്പറേഷന് അനുമതി തേടുന്നത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
സബ്സിഡി നിര്‍ത്തലാക്കിയതോടെ കെഎസ്ആര്‍ടിസി ഒരു ലിറ്റര്‍ ഡീസലിന് 60.20 രൂപ നല്‍കണം. നിലവില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്ടം 65 കോടിയാണെന്നാണ് കണക്ക്. ഈ മാസം ഇതുവരെ പെന്ഷന് നല്‍കിയിട്ടില്ല. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഞായറാഴ്ച തന്നെ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ നടപടികളാരംഭിച്ചിരുന്നു.
ഞായറാഴ്ച 1400 സര്‍വ്വീസുകളാണ് റദ്ദാക്കിയത്. 5870 സര്‍വ്വീസുകളില്‍ 4470 സര്‍വ്വീസുകളെ നടന്നുള്ളൂ. കെഎസ്ആര്‍ടിസിക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്തിരുന്ന തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയത്.
തരുവനന്തപുരത്ത് 479ഉം കൊല്ലം സോണില്‍ 290ഉം എറണാകുളത്ത് 250ഉം മലപ്പുറത്ത് 128ഉം കോഴിക്കോട് 148ഉം സര്‍വ്വീസുകളാണ് റദ്ദാക്കിയത്. സിറ്റി സര്‍വ്വീസുകളാണ് റദ്ദാക്കിയവയില്‍ അധികവും. മികച്ച വരുമാനം നേടിക്കൊടുത്തിരുന്ന തിരുവന്തപുരം സിറ്റിയില്‍ 45 സര്‍വ്വീസുകള്‍ റദ്ദാക്കി. ഡീസല്‍ സബ്സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന് കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: