ന്യൂദല്‍ഹി: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താലയ്ക്ക് പത്ത് വര്‍ഷം തടവ്. ദല്‍ഹി കോടതിയാണ് ശിക്ഷ വിധിച്ചത്. ചൗത്താലയുടെ മകന് അജയ് ചൗത്താലക്കും 10 വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. ഇരുവരും അടക്കം 53 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
1999-2000 കാലയളവില്‍ നിയമനത്തിനായി 3000ത്തോളം അധ്യാപകരുടെ കയ്യില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് ഓംപ്രകാശ് ചൗത്താലക്കും മകനും എതിരായ കുറ്റം. കേസില്‍ സിബിഐ 2008 ജൂണ്‍ 6ന് ചൗത്താലയടക്കമുള്ളവര്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇതിനിടെ ചൗത്താലയ്ക്ക് പിന്തുണയുമായി കോടതിക്ക് പുറത്തെത്തിയ ഐഎന്‍എല്‍ഡി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രവര്‍ത്തകര്‍ കോടതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തിചാര്‍ജ്ജ് നടത്തിയത്. ദല്‍ഹിയിലെ പ്രത്യേക കോടതിക്കു മുന്നില്‍ തടിച്ചു കൂടിയ അനുയായികള്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ലാത്തിച്ചാര്‍ജ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: