ഗുരുവായൂര്‍: ഗുരുവായൂര്‍ ആനത്താവളത്തിലെ കൊമ്പന് കുട്ടിശങ്കരന് (80) ചരിഞ്ഞു. പ്രായാധിക്യത്താലുള്ള അസുഖം മൂലം ഇന്നു പുലര്ച്ചെയായിര്ന്നു അന്ത്യം. 1956ല്‍ പാലക്കാട് കോങ്ങാട് സ്വദേശിയായ ചിന്നക്കുട്ടന്‍ നായരാണ് കുട്ടിശങ്കരനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്.
കുട്ടിശങ്കരന്റെ മൃതശരീരം കാണാന്‍ ഗുരുവായൂര്‍ ആനത്താവളത്തില്‍ രാവിലെ മുതലേ ആനപ്രേമികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഉച്ച കഴിഞ്ഞ് വാളയാറിലോ മറ്റോ സംസ്കാരത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുള്ളതായി അറിയുന്നു. മാസങ്ങളായി ഏറെ അവശതയിലായിരുന്നു കുട്ടിശങ്കരന് രണ്ടാഴ്ച മുമ്പാണ് ഇവന് തളര്‍ന്നു വീണത്. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചിരുന്നില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാം പാപ്പാനായ രാമുവിനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. അതിനു ശേഷം എഴുന്നള്ളിപ്പിനിടെ ഗോകുലന് എന്ന കൂട്ടാനയുടെ കുത്തേറ്റിരുന്നു. അതിനു ശേഷം എഴുന്നള്ളിപ്പുകളില്‍ കുട്ടിശങ്കരനെ പങ്കെടുപ്പിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: