ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് നീട്ടാനുള്ള സാധ്യതാ പഠനം നടത്താന്‍ ഡി.എം.ആര്. ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്ന മുറക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായി സമിതിയെ നിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
അങ്കമാലിയിലേക്കും ഫോര്‍ട്ട് കൊച്ചിയിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തൃപ്പൂണിത്തറയില്‍ നിന്നും കാക്കനാട് വഴി ആലുവയിലേക്ക് നീട്ടുന്നതിനുള്ള സാധ്യതയും ആരായും കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ദല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഡി.എം.ആര്സിയുമായുള്ള കരട് തയ്യാറാക്കാനായി നാലംഗ സമിതിയെയും നിയോഗിച്ചു.
കൊച്ചി മെട്രോ കടന്നുപോകുന്ന വഴിയിലെ പരിസ്ഥിതി ആഘാതപഠനം നടത്താനും ഏജന്‍സിയെ നിയോഗിച്ചു. അതേസമയം സാമ്പത്തിക സഹായത്തിന് ജെയ്ക്കയ്ക്ക് പുറമെ മറ്റേതെങ്കിലും ഏജന്‍സികളെ സമീപിക്കണമോ എന്ന കാര്യത്തിലും ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനമെടുക്കും.
ഹഡ്കോ 563 കോടി രൂപ വായ്പ നല്‍കാമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ജിയ്ക്കയുടെ വായ്പ ലഭിക്കാന്‍ കാലതാമസം വരികയാണെങ്കില്‍ മറ്റു വഴികള്‍ ആരായും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: