ന്യൂദല്‍ഹി: മുന്‍ യു.പി മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ രാജ്നാഥ് സിങ് ബി.ജെ.പി ദേശീയ അധ്യക്ഷസ്ഥാനായി ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ എതിരില്ലാതെയാണു രാജ്നാഥ് സിങ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇത് രണ്ടാം തവണയാണ് രാജ്നാഥ് സിങ് പാര്‍ട്ടി ദേശീയാധ്യക്ഷനാകുന്നത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ അദ്ദേഹം 2005-ല്‍ അദ്വാനിയുടെ പിന്‍ഗാമിയായി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയിരുന്നു. രാവിലെ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം അധ്യക്ഷ സ്ഥാനത്തേക്കു രാജ്നാഥിന്റെ പേരു നിര്‍ദേശിച്ചു. തുടര്‍ന്നു ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അടക്കമുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പു വരണാധികാരിക്കു നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രാജ്നാഥിനെ പിന്താങ്ങി പത്രികയില്‍ ഒപ്പുവച്ചു. സൂക്ഷ്മപരിശോധനയ്ക്കു ശേഷം രാജ്നാഥിനെ എതിരില്ലാതെ തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: