കണ്ണൂര്‍: കേന്ദ്രസഹായം ലഭിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥിതി ഗുരുതരമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെഎസ്ആര്‍ടിസിക്ക് വരുത്തിയ ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിസഭാ തീരുമാനം മറികടന്ന് ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് കെഎസ്ആര്‍ടിസി തുടരുകയാണ്. സംസ്ഥാനത്താകെ ഇന്ന് നൂറിലേറെ സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കരുതെന്ന് മന്ത്രിസഭായോഗം കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
സിവില്‍ സപ്ലൈസില്‍ നിന്ന് ഡീസല്‍ വാങ്ങുന്ന കാര്യം ആലോചിക്കാനും മന്ത്രിസഭായോഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ മുന്‍കൂര്‍ പണം നല്കി ഡീസല്‍ വാങ്ങുന്നത് അസാധ്യമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
സര്‍വ്വീസ് വെട്ടിക്കുറയ്ക്കുന്നതു വഴി ഒരാഴ്ചയായി പ്രതിദിനം ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. മിക്ക ഡീസല്‍ ഡിപ്പോകളിലും നാളെത്തേക്കു കൂടിയുള്ള ഡീസലേ ഉള്ളൂ. പുതിയ ലോഡ് ഡീസല്‍ എത്തിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: