ആലപ്പുഴ: ആലപ്പുഴ പുന്നമട കായലില്‍ ഹൗസ് ബോട്ട് മറിഞ്ഞ് ഒരു കുട്ടിയടക്കം നാലു പേര് മരിച്ചു. അഞ്ചു വയസുള്ള പെണ്‍കുട്ടിയും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. ചെന്നൈ സ്വദേശികളായ രോഹിണി, സുകേശിനി, ശ്വേത, നിത്യ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ഹൗസ് ബോട്ട് വാടകയ്ക്കെടുത്ത് കായലില്‍ സവാരി നടത്താനെത്തിയ 61 അംഗ സംഘമാണ് അപകടത്തില്‍ പെട്ടത്. 57 പേരെ രക്ഷപെടുത്തി. നെഹ്റു ട്രോഫി മത്സരം നടക്കുന്ന ഫിനിഷിങ് പോയിന്റിലാണു ദുരന്തം ഉണ്ടായത്. ഒരു ബോട്ടില്‍ നിന്നു മറ്റൊരു ബോട്ടിലേക്ക് ആളുകള്‍ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ആളുകള്‍ കയറിയപ്പോള്‍ അമിത ഭാരം മൂലം ബോട്ടിന്റെ ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: