ഹിന്ദു മുസ്ലീം ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘ഹാര്‍മണി’ ഇന്ത്യ എന്ന സംഘടനയുടെ ഭാഗമാണ് കമലഹാസന്. ഒരു സമൂഹത്തെ താന്‍ അധിക്ഷേപിക്കുന്നുവെന്ന കുറ്റപ്പെടുത്തല്‍ തന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നും ഇത്തരത്തലുള്ള സാംസ്കാരിക ഭീകരവാദം അവസാനിപ്പിക്കണമെന്നും കമലഹാസന് ആവശ്യപ്പെട്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപമുടക്കി കമലഹാസന് തന്നെ സംവിധാനം ചെയ്ത ‘വിശ്വരൂപം’ സിനിമയ്ക്കെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തിറങ്ങിയത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. സിനിമതന്നെ ഹറാമെന്ന് വാദിക്കുന്നവര്‍ കമലഹാസന്റെ സിനിമയ്ക്കെതിരെ മാത്രം തിരിഞ്ഞത് സിനിമയില്‍ ഇസ്ലാംവിരുദ്ധമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്. എതിര്‍പ്പിനെ തുടര്‍ന്ന് വിശ്വരൂപം ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് രണ്ടാഴ്ചത്തെ വിലക്കേര്‍പ്പെടുത്തിയ തമിഴ്നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ കമലഹാസന് നിയമനടപടി ആരംഭിച്ചിരിക്കുകയാണ്.
ഇസ്ലാമിനെയും മുസ്ലീമിനെയും തെറ്റിദ്ധരിപ്പിക്കുന്നരീതിയില്‍ നിര്‍മ്മിച്ചതെന്നാരോപിച്ച് തമിഴ്നാട്ടിലെ മുസ്ലീം സംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. കേരളത്തില്‍ 4 ജില്ലകളില്‍ സിനിമ തടഞ്ഞിരിക്കുകയാണ്. സിനിമ കാണുകപോലും ചെയ്യാതെയാണ് പ്രതിഷേധക്കാര്‍ ഇറങ്ങിയത്.
അടുത്തമാസം രണ്ടിന് ചിത്രം ഡിടിഎച്ച് വഴി പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്. അതിനിടെ സ്വകാര്യ സിനിമ കമ്പനി ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഇതിന്റെ വിചാരണ ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. ചിത്രം കാണണമെന്നും അപകീര്‍ത്തികരമായ ഭാഗങ്ങളുണ്ടെങ്കില്‍ അത് കളയാമെന്നും സംഘടനകള്‍ ഉറപ്പുനല്‍കിയിരുന്നു. കമലഹാസന്റെ ഹാര്മണിയൊന്നും എതിര്‍പ്പുകാര്‍ക്ക് സ്വീകാര്യമല്ല. അസഹിഷ്ണുതയുടെ വിശ്വരൂപം തന്നെയാണ് മുസ്ലീം സംഘടനകളില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനൊത്ത് ആടാന്‍ സര്‍ക്കാരുകളും നിന്നുകൊടുക്കുന്നത് നാണക്കേടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: