ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമവാദം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി. കേസില്‍ ഇരു സംസ്ഥാനങ്ങളുടെ മറുപടികള്‍ മാര്‍ച്ച് 15നു മുന്‍പു ഹാജരാക്കണം. ജസ്റ്റിസ് ആര്.എം. ലോധ അധ്യക്ഷനായ പതിനഞ്ചംഗ ഭരണഘടനാ ബെഞ്ചാണു വാദം കേള്‍ക്കുന്നത്.
കേരളത്തിന്റെ അഭിഭാഷകനായ ഹരീഷ് സാല്‍വേയുടെ അസൗകര്യവും ഇരുസംസ്ഥാനങ്ങളും വാദങ്ങള്‍ പരസ്പരം എഴുതി നല്കാന് വൈകിയതും കണക്കിലെടുത്താണ് കേസിന്റെ അന്തിമവാദം ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റാന്‍ സുപ്രീംകോടതി തീരുമാനിച്ചു. എന്നാല്‍ മറുപടി കൈമാറാനുള്ള സമയം നീട്ടി നല്‍കണമെന്നും രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന തമിഴ്നാടിന്റെ വാദം കോടതി അംഗീകരിച്ചില്ല.
രേഖകള്‍ പരിശോധിക്കാന്‍ ഇതിനോടകം ധാരാളം സമയം ലഭിച്ചിട്ടുണ്ടെന്നു ജസ്റ്റിസ് ആര്.എം. ലോധ വ്യക്തമാക്കി. കൂടുതല്‍ തെളിവുകള്‍ നല്കാന് അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു. കൂടുതല്‍ തെളിവുകള്‍ നല്കാന് അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു.
2012 ഒക്ടോബറിലാണു മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി സുപ്രീംകോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്തിമവാദം നടക്കുക. പത്തു ദിവസം കൊണ്ടു വാദം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നു കേരളത്തിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: