കൊച്ചി: വിവാദമായ ഐസ്ക്രീംപാര്‍ലര്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് രേഖകള്‍ കൈമാറാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രേഖകള്‍ കൈമാറരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ നല്കിയ ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. ഹര്‍ജി നല്കിയ സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ സര്‍ക്കാരിന് ഗൂഢതാത്പര്യമുണ്ടോ എന്നും കോടതി ആരാഞ്ഞിരുന്നു.
വിഎസിന് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറണമെന്ന് കേസ് പരിഗണിച്ച കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്രിമിനല്‍ നടപടിചട്ടപ്രകാരം രേഖകള്‍ മൂന്നാമതൊരാള്‍ക്ക് നല്‍കരുതെന്ന പ്രോസിക്യൂഷന് വാദം തള്ളിയായിരുന്നു വിഎസിന് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടായത്. കേസിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ വിഎസിന് നിയമപരമായി അര്‍ഹതയില്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ പൊതുതാത്പര്യമുള്ള വിഷയമായതിനാല്‍ മൂന്നാമതൊരാള്‍ക്ക് അന്വേഷണരേഖകള്‍ നല്കാന് ചട്ടമുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാരിന്റെ വാദം തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: