ന്യൂദല്‍ഹി: എന്‍എസ്എസുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് യാതൊരു ധാരണയുമില്ലെന്ന് പാര്‍ട്ടി വക്താവ് പി.സി.ചാക്കോ. രമേശ് ചെന്നിത്തലയെ സര്‍ക്കാരിലെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരുന്നെന്ന എന്‍എസ്എസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പി.സി.ചാക്കോ. ഏതെങ്കിലും സാമുദായിക നേതാക്കള്‍ക്കോ സംഘടനകള്‍ക്കോ പാര്‍ട്ടി യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ പുറത്തുനിന്നുള്ളവരല്ല തീരുമാനിക്കുന്നതെന്നും ഹൈക്കമാന്‍ഡ് ആണെന്നും പി.സി.ചാക്കോ കൂട്ടിച്ചേര്‍ത്തു.
അതേസമയം രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വഞ്ചിച്ചുവെന്നും താക്കോല്‍സ്ഥാനത്തേക്ക് ഇനി രമേശ് വേണ്ടാ എന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസിന്റെ വിഷയങ്ങള്‍ എന്താണെന്ന് പഠിക്കാന്‍ സോണിയാ ഗാന്ധിയാണ് വിലാസറാവു ദേശ്മുഖിനെ ദൂതനായി പെരുന്നയിലേക്ക് അയച്ചത്. തിരുവനന്തപുരത്ത് എത്തിയ ദേശ്മുഖിനെ മുഖ്യ മന്ത്രിയും കെപിസിസി പ്രസിഡന്റും സ്വീകരിച്ച് ആവശ്യമായ നിര്‍ദ്ദേശം നല്കി പെരുന്നയിലേക്ക് വിട്ടത് എന്നാണ് മനസിലാക്കുന്നത്. ദേശ്മുഖ് ഇവിടെ വന്ന കാര്യവും ചര്‍ച്ചയെ സംബന്ധിച്ചും പത്രമാധ്യങ്ങളിലൂടെ അറിഞ്ഞിട്ടുള്ള കാര്യമാണ്. ഞാനും അന്നത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണ പണിക്കരും ചേര്‍ന്നാണ ദേശ്മുഖുമായി അനുരജ്ഞന സംഭാഷണം നടത്തിയത്. ചര്‍ച്ച സൗഹാര്ദ്ദപരവുമായിരുന്നുവെന്നും എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ സോണിഗാന്ധിയെ നേരിട്ട് ധരിപ്പിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ പി.കെ. നാരായണപ്പണിക്കരും വിലാസ്റാവു ദേശ്മുഖ് മരിച്ചുപോയി ഇനിയും അറിയാവുന്നത് സോണിയാഗാന്ധിക്കാണെന്നും സോണിയാഗാന്ദി അത് വ്യക്തമാക്കിയില്ലെങ്കില്‍ എന്‍എസ്എസിന്റെ കൂടുമാറികെട്ടേണ്ടിവരുമെന്നും ജി. സുകുമാരന്‍നായര്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ പറഞ്ഞകാര്യം രേഖാമൂലം തയ്യാറാക്കി കൊടുക്കണമെന്ന് ദേശ്മുഖ് പറഞ്ഞതിന്റെ പേരില്‍ സോണിയായ്ക്ക് ആ നിവേദനം വിലാസ്റാവുവശം കൊടുത്തയച്ചു. സോണിയയുമായി ദേശ്മുഖ് നടത്തിയ ചര്‍ച്ചയുടെ അനുകൂലമായ സാഹചര്യത്തെ സംബന്ധിച്ച് ഞങ്ങളെ ധരിപ്പിക്കുകയും ചെയ്തിരുന്നു. പണിക്കരും ദേശ്മുഖും അന്തരിച്ച സാഹചര്യത്തില്‍ ഇതിനെ സംബന്ധിച്ച് ഇനിയൊരു വ്യക്തമായ തെളിവ് തരേണ്ടത് സോണിയയാണ്. അവിടെനിന്നും വിവരം ലഭിക്കുന്നതനുസരിച്ച് തുടര്‍ നടപടികള്‍ എന്തുചെയ്യണമെന്ന് എന്‍എസ്എസ് തീരുമാനിക്കും.
ഞങ്ങള്‍ ഇതു വെളിപ്പെടുത്തിയത് സംഗതി വഷളാകുന്നതുകൊണ്ടും ഭരണം ഒരു ഗ്രൂപ്പിന്റെ കയ്യിലുള്ളതുകൊണ്ടാണ് പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാകുന്നത്. ധാരണ എന്താണെന്ന് ഉമ്മന്‍ ചാണ്ടിക്കും രമേശിനും എ.കെ. ആന്റണിക്കും കുര്യനും അറിയാം. ഇതിന്റെയെല്ലാം നീക്കങ്ങളുടെ പിന്നില്‍ രമേശ് ചെന്നിത്തലയുണ്ട്. സംവരണ വിഷയം നൂനപക്ഷ പ്രീണനം എന്നീ വിഷയങ്ങളില്‍ എന്‍എസ്എസ് ശക്തമായി പ്രതിരോധിക്കുന്ന വിഷയങ്ങളില്‍ എന്‍എസ്എസിനോട് താല്പര്യം എടുത്തത് ആന്റണിയും കുര്യനുമായിരുന്നുവെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: