ന്യൂദല്‍ഹി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ തടസ ഹര്‍ജി. കേസിലെ പതിനാലാം പ്രതിയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി മോഹനന്‍മാസ്റ്ററുടെ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കിയത്.
സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മോഹനന് മാസ്റ്ററുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ തടസഹര്‍ജി. ജസ്റ്റീസുമാരായ ടി.എസ് താക്കൂര്‍, എസ്.ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് മോഹനന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പി. മോഹനന് സുപ്രീംകോടതിയെ സമീപിച്ചത്. മോഹനന് മാസ്റ്റര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
പ്രതിക്ക് ജാമ്യം നല്കിയാല് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും വിചാരണ വൈകിക്കുന്നുമെന്നാണ് അപേക്ഷയില്‍ രമ വ്യക്തമാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: