അഹമ്മദബാദ്: ഗുജറാത്തിലെ പഠാനില്‍ ടെമ്പോ വാനും ബസും കൂട്ടിയിടിച്ച് 23 തീര്‍ഥാടകര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് കുട്ടികളും പത്ത് സ്ത്രീകളും ഉള്‍പ്പെടുന്നു. 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രി ജില്വാഡ ഗ്രാമത്തിലാണ് അപകടം നടന്നത്.
18 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാധന്പൂറിലെ ദര്‍ഗയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് ദുരന്തത്തില്‍ പെട്ടത്. സാമി-ജില്വാഡ റോഡില്‍ തീര്‍ഥാടകരുമായി വരുകയായിരുന്ന ടെമ്പോ വാനില്‍ അതിവേഗത്തിലെത്തിയ ഗുജറാത്ത് സര്‍ക്കാര്‍ വക ബസ്സ് ഇടിച്ചുകയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: