തിരുവനന്തപുരം: സൂര്യനെല്ലിക്കേസിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. ചില ഉന്നതര്‍ കൂടി കേസില്‍ പ്രതികളാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. കേസ് നീട്ടികൊണ്ടുപോകാനുള്ള പ്രതികളുടേയും ഇപ്പോഴത്തെ പ്രോസിക്യൂഷന്റെ ഭാഗമായ സംസ്ഥാന സര്‍ക്കാരിന്റെയും ശ്രമങ്ങള്‍ക്ക് ലഭിച്ച തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി കൂട്ടമാനഭംഗത്തിനെ തുടര്‍ന്ന് ജനരോക്ഷം ഉയര്‍ന്നപ്പോള്‍ ഇത്തരംകേസുകളില്‍ വേഗത്തില്‍ നീതി നടപ്പാക്കാന്‍ സുപ്രീംകോടതി ശ്രമിച്ചിരുന്നു. കേസിലെ കോടതി വിധി ആശ്വാസകരമാണ്. ഐസ്ക്രീം കേസില്‍ വൈകിയാണെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വി.എസ് പ്രതികരിച്ചു.
പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി റദ്ദ് ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. നിയമപോരാട്ടത്തില്‍ സഹായിച്ചവര്‍ക്കെല്ലാം നന്ദി പറയുന്നെന്നും പെണ്‍കുട്ടിയെ കള്ളക്കേസില്‍ കുടുക്കാനും ജോലി നഷ്ടപ്പെടുത്താനുമാണ് പ്രതികള്‍ ശ്രമിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: