തൃശൂര്‍ : എബിവിപി സംസ്ഥാന പ്രസിഡണ്ടായി സി.കെ.രാഖേഷിനേയും (തിരുവനന്തപുരം), സെക്രട്ടറിയായി ഡോ.ബി.ആര്.അരുണിനേയും (എറണാകുളം), തൃശൂരില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍യോഗം തെരഞ്ഞെടുത്തു. ഭാനുമതി ടീച്ചര്‍ (മൂവാറ്റുപുഴ), പ്രിന്റുമോന് (തൃശൂര്‍), ടിറ്റോ ജോണ്‍ (എറണാകുളം) (വൈസ് പ്രസിഡണ്ടുമാര്‍), കെ.ജി.അനീഷ് (തിരുവനന്തപുരം), പ്രസാദ് (പാലക്കാട്), ലാല്‍കൃഷ്ണ (കോട്ടയം), ശ്യാം രാജ് (എറണാകുളം) (ജോ.സെക്രട്ടറിമാര്‍), ജിഥിന് രഘുനാഥ് (കണ്ണൂര്‍) (ട്രഷറര്‍), എം.എം.റജുല് (തിരുവനന്തപുരം) (ഓഫീസ് സെക്രട്ടറി), ഒ.നിധീഷ് (സംസ്ഥാന സംഘടനാ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സി.കെ.രാജേഷ് 1994മുതല്‍ എബിവിപി പ്രവര്‍ത്തകനാണ്. തിരുവനന്തപുരം വെള്ളയാണി സ്വദേശിയാണ്. ആലപ്പുഴ ജില്ലയിലെ കരുവാറ്റ എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ രാഖേഷ് എംഎ സോഷ്യോളജി, ബിഎഡ്, എംഫില്‍ ബിരുദധാരിയും കേരളത്തിലേയും കര്‍ണാടകത്തിലേയും വിദ്യാര്‍ത്ഥി സംഘടനകള്‍ എന്ന വിഷയത്തിലെ ഗവേഷണ വിദ്യാര്‍ത്ഥിയുമാണ്. തിരുവനന്തപുരം ജില്ലാ പ്രമുഖ്, ദേശീയ നിര്‍വാഹക സമിതി അംഗം, സംസ്ഥാന ഉപാദ്ധ്യക്ഷന്‍, വിദ്യാര്‍ത്ഥി സെല്‍ കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി പരിഷത്തിന്റെ മുഖപത്രമായ ഛാത്രവിചാരിന്റെ മുഖ്യപത്രാധിപര്‍ കൂടിയാണ് സി.കെ.രാഖേഷ്.
സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ.ബി.ആര്.അരുണ്‍ ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇപ്പോള്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ന്യൂക്ലിയര്‍ മെഡിസിനില്‍ ഉപരിപഠന വിദ്യാര്‍ത്ഥിയാണ്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. എബിവിപി യൂണിറ്റ് സെക്രട്ടറി, ദേശീയ നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: