തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്പത് മണിക്ക് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിച്ചത്. സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് മൂന്ന് സെന്റ് ഭൂമി ഓഗസ്റ്റില്‍ നല്‍കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ഒരു ലക്ഷം പേര്‍ക്ക് ഭൂമി വിതരണം ചെയ്യും. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും. കൊച്ചി മെട്രോയും സ്മാര്‍ട്ട് സിറ്റിയും കേരളത്തിന്റെ വികസനത്തിന്റെ വേഗത കൂട്ടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരും. സുരക്ഷ ഫലപ്രദമായി നടപ്പാക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കും. കുടുംബശ്രീ പദ്ധതി മുന്നോട്ടുകൊണ്ടുപോകും. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ സഹായം സംസ്ഥാനത്തിനു ലഭിച്ചു.
എമര്‍ജിംഗ് കേരള സംസ്ഥാനത്തെ വികസനത്തിനു മികച്ച പ്രതികരണം ഉണ്ടാക്കി. വികസന രംഗത്ത് നേട്ടമുണ്ടാക്കാന്‍ ഇതിനായി. വലിയ വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ എത്തും. ഇ ഗവേണന്‍സിനു പ്രധാന്യം നല്‍കും. വിലക്കയറ്റം ചെറുക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളെടുത്തു. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. ഐടി രംഗത്തെ കുതിപ്പിനായി ഇന്റഗ്രേറ്റഡ് ഹൈടെക് ഐടി കൗണ്‍സില്‍ രൂപീകരിക്കും.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു അറുതി വരുത്താനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും. പാരമ്പര്യ വ്യവസായങ്ങള്‍ക്കു സഹായം നല്‍കും. പാലുത്പാദനം വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഗോവര്‍ദ്ധനി പദ്ധതി നടപ്പാക്കും. ക്ഷീര കര്‍ഷകര്‍ക്കു മെച്ചപ്പെട്ട പരിശീലനം നല്കാന് പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. മാലിന്യ സംസ്കരണത്തിനു പ്രത്യേക പദ്ധതി തയാറാക്കും.
ഇടുക്കിയിലെ കാര്‍ഷിക മേഖലയ്ക്കായി പുതിയ പദ്ധതി ആവിഷ്കരിക്കും. ആദിവാസി മേഖലയിലെ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇവര്‍ക്കു സ്കൂളുകളിലെത്താന്‍ പ്രത്യേകം വാഹനസൗകര്യം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പിന്നാക്ക വിദ്യാര്‍ഥികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സ്കോളര്‍ഷിപ്പ് നല്‍കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും ഗവര്‍ണര്‍ തന്റെ .നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
നാല്, ആറ്, ഏഴ് തീയതികളില്‍ നന്ദി പ്രമേയ ചര്‍ച്ച നടക്കും. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ പാസാക്കുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ ലക്ഷ്യം. നിയമനിര്‍മ്മാണ സഭയുടെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് നാളത്തെ കേരളം എന്ന വിഷയത്തില്‍ സെമിനാര്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ഈ മാസം എട്ടിന് 2012-13 വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥന സ്റ്റേറ്റ്മെന്റ് മേശപ്പുറത്തു വയ്ക്കും. 12 ന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 14ന് ഉപധനാഭ്യര്‍ഥന ധനവിനിയോഗ ബില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: