തിരുവനന്തപുരം: രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരായ ആരോപണത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. കുര്യനെതിരായ പെണ്‍കുട്ടിയുടെ ആരോപണം അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
അതിനിടെ സൂര്യനെല്ലി പെണ്‍കുട്ടിയെ അപഹസിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് രംഗത്തെത്തി. തന്നെ എത്രപേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിക്ക് അറിയില്ലെന്നും പിന്നെ എങ്ങനെ പി ജെ കുര്യനെ ഓര്‍ത്തിരിക്കുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. കുര്യനെതിരെ ആരോപണം ഉന്നയിച്ചതിനാണ് ജോര്‍ജിന്റെ അധിക്ഷേപം.
പെണ്‍കുട്ടി നടത്തിയ പുതിയ വെളിപ്പെടുത്തലിനോടു പ്രതികരിക്കാനില്ലെന്നു പി.ജെ. കുര്യന് പറഞ്ഞു. ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്തു പറഞ്ഞോളാമെന്നും കുര്യന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: