തൃശൂര്‍: മന്ത്രി അനൂപ് ജേക്കബിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. രജിസ്ട്രേഷന് വകുപ്പിനെ അഴിമതി ആരോപണത്തെ തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. രജിസ്ട്രേഷന് വകുപ്പില്‍ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കിയെന്ന് ആരോപിച്ച് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
റേഷന്‍ ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് രജിസ്ട്രേഷന് വകുപ്പിലെ അഴിമതി നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പുറമേ കൈക്കൂലി വാങ്ങി നിയമനം, സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലക്കും കുറഞ്ഞ വിലക്ക് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടുനിന്നു, തൃക്കാക്കര രജിസ്ട്രാര്‍ ഓഫീസില്‍ വിലകുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിന് നഷ്ടം വരുത്തിയതിനെതിരെ രജിസ്ട്രേഷന് വകുപ്പ് നടപടിയെടത്തില്ല എന്നിവയാണ് ഹര്‍ജിയില്‍ ആരോപണം.
ജൂണ്‍ ഒന്നിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തൃക്കാക്കര സബ് രജിസ്ട്രാര്‍ ആയിരുന്ന ശ്രീകല ആധാരങ്ങളില്‍ വില കുറച്ചു കാട്ടി രജിസ്ട്രേഷന് നടത്തിയതിലൂടെ സര്‍ക്കാരിന് ഒരു കോടി രൂപയോളം നഷ്ടമുണ്ടായിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ മന്ത്രി ഇടപെട്ട് ശ്രീകലയ്ക്ക് പ്രമോഷന് നല്‍കുകയായിരുന്നു. ഇതിനെ എതിര്‍ത്ത രജിസ്ട്രേഷന് ഐജി വിവേകാനന്ദനെ ഇല്ലാത്ത ഒരു തസ്തിക സൃഷ്ടിച്ച് മറ്റൊരിടത്തേക്ക് സ്ഥലം മാറ്റിയെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: