കൊച്ചി: സംസ്ഥാന മല്‍സ്യവകുപ്പ് നടത്തിവരുന്ന ഓരുജലാശയങ്ങളില്‍ ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സീ റാഞ്ചിങ് പദ്ധതി മല്‍സ്യവകുപ്പ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി മരട് കുണ്ടന്നൂര്‍ നോര്‍ത്ത് കടവില്‍ നാരന്‍, കാര ഇനങ്ങളിലെ 10.68 ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. അഴീക്കോട് റീജിണല്‍ ഷൃംഫ് ഹാച്ചറി, കൈപ്പമംഗലം ഹാച്ചറി എന്നിവടങ്ങളില്‍ ഉല്പ്പാദിപ്പിച്ചവയാണിവ.
മരട് നഗരസഭ ചെയര്മാന് ടി.കെ.ദേവരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ശോഭ ചന്ദ്രന്, നന്ദകുമാര്‍, ആന്റണി ആശാംപറമ്പില്‍, അബ്ദുള്‍ മജീദ് മാസ്റ്റര്‍, ജിന്സണ് പീറ്റര്‍, ജയദേവിമനോഹരന്, ഗ്രേസ് സൈമണ്‍, പി.കെ.രാജി, കെ.ബി.മുഹമ്മദുകുട്ടി മാസ്റ്റര്‍, ടി.വി.ആന്റണിമാസ്റ്റര്‍, സി.ഇ.വിജയന്, ടി.എ.വിജയകുമാര്‍, സിബി സേവ്യര്‍, മല്‍സ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എം.എസ്.സാജു തുടങ്ങിയവര്‍ പങ്കെടുത്തു.
ഉള്‍നാടന്‍ മല്‍സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി എല്ലാ കടലോര ജില്ലകളിലും മല്‍സ്യവകുപ്പ് നടപ്പാക്കിവരുന്ന പദ്ധതിയാണിത്. ഗുണമേന്മയും രോഗമുക്തവുമായ ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതുവഴി നാശോന്മുഖമാകുന്ന മല്‍സ്യസമ്പത്തിന്റെ പുനരുജ്ജീവനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: