പാറ്റ്ന: ബിഹാറിലെ കട്ടിഹാറില് മാനഭംഗക്കേസില്‍ അറസ്റ്റിലായ പ്രതിക്കു വധശിക്ഷ. അതിവേഗ കോടതിയില്‍ ഹാജരാക്കിയ പ്രതിക്കു നാലു ദിവസത്തെ വിചാരണയ്ക്കൊടുവിലാണ് ശിക്ഷ വിധിച്ചത്. മൂന്നു വയസുകാരിയായ അനന്തരവളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ പ്രതിക്കാണ് അതിവേഗ കോടതി വധശിക്ഷ വിധിച്ചത്.
ജനുവരി 24നാണ് സംഭവം നടന്നത്. 24 മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുകയും തുടര്‍നടപടികള്‍ വേഗത്തിലാക്കുകയുമായിരുന്നു. അതേസമയം, സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചതെന്നും വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിയുടെ അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: