തൃശൂര്‍: തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ രണ്ട് ആനകള്‍ ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ആളപായമില്ല. വെളുപ്പിന് ജയറാം എന്ന ആനയും പിന്നീട് കൊച്ചി ദേവസ്വം ബോര്‍ഡിന്റെ രാമചന്ദ്രന് എന്ന ആനയുമാണ് ഇടഞ്ഞത്. പിന്നീട് അവയെ നിയന്ത്രിച്ചു.
ആദ്യം വിരണ്ടോടിയ ജയറാം ആന ക്ഷേത്രനടയിലുള്ള കൃഷ്ണ ഹോട്ടലിന്റെ അടുക്കള തകര്‍ത്ത് പുഴയിലിറങ്ങുകയും കനോലി കനാലിലൂടെ നീങ്ങുകയും ചെയ്ത് ചെമ്മാപ്പള്ളിയില്‍ കടലിന് സമീപത്തെ തുരുത്തിലെത്തി. അവിടെ വച്ച് വടമെറിഞ്ഞ് ആനയെ തളച്ചു.
രാമചന്ദ്രന് ആനയെ ചങ്ങലയില്‍ തളച്ചിരുന്നതിനാല്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കാനായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: