തിരുവനന്തപുരം: ഡി.ഐ.ജി ശ്രീജിത്തിനെതിരെ നടപടിക്ക് ഡി.ജി.പി ശുപാര്‍ശ ചെയ്തു. തൃശൂര്‍ റേഞ്ച് ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. കെ.എ റൗഫുമായി ചേര്‍ന്ന് കര്‍ണാടകയില്‍ ഭൂമിതട്ടിപ്പും സാമ്പത്തിക തിരിമറിയും നടത്തിയെന്ന പരാതിയിലായിരുന്നു അന്വേഷണം.
റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഇപ്പോള്‍ തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ജോയിന്റ് ഡയറക്ടറാണ് ശ്രീജിത്ത്. ഐസ്ക്രീം പെണ്‍വാണിഭക്കേസ്സില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ റൗഫുമായി ഡി.ഐ.ജി. ശ്രീജിത്ത് നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും ഇന്റലിജന്റ്സിന് ലഭിച്ചിരുന്നു.
കര്‍ണാടകത്തിലെ മടിക്കൈയില്‍ റൗഫുമായി ചേര്‍ന്ന് ഭൂമി തട്ടിയെടുക്കാന്‍ ശ്രീജിത്ത് ശ്രമിച്ചതായാണ് പ്രധാന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: