മനില:ഫിലിപ്പൈന്‍സില്‍ കഴിഞ്ഞവര്‍ഷം തട്ടിക്കൊണ്ടു പോയ ചാനല്‍ പ്രവര്‍ത്തകരെ ഭീകരര്‍ വിട്ടയച്ചു. ഒരു ജോര്‍ദാന്‍ ടെലി വിഷന്‍ ചാനലിന്റെ ക്യാമറാമാന് റാമെല്‍ വെല, ടെക്നിഷ്യന്‍ റോളണ്ട് ലെറ്റ്റിറോ എന്നിവരാണു മോചിപ്പിക്കപ്പെട്ടത്.
ശനിയാഴ്ച്ച റോഡരികില്‍ അവശനിലയില്‍ കണ്ട ഇരുവരെയും പോലീസ് ആശുപത്രിയില്‍ എത്തിച്ചു. 2012 ജൂണിലാണ് ഭീകരരുമായി അഭിമുഖം നടത്താന്‍ വനത്തിനുള്ളിലെ ഒളിസങ്കേതത്തിലേക്കു പോകവെ ചാനല്‍ പ്രവര്‍ത്തകര്‍ ബന്ധികളാക്കപ്പെട്ടത്.
അല്‍ ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള അ ബു സയാഫ് എന്ന ഭീകര സംഘടനയായിരുന്നു തട്ടിക്കൊണ്ടുപോകലിനു പിന്നില്‍. ചാനല്‍ ജീവനക്കാര്‍ക്കൊപ്പം ബേക്കര്‍ അത്യാനിയെന്ന ജോര്‍ദാന്‍കാരനെയും ഭീകരര്‍ പിടികൂടിയിരുന്നു. ഇയാളെ വിട്ടയച്ചതായി വിവരമില്ല. 31 ലക്ഷം ഡോളര്‍ മോചന ദ്രവ്യമാണ് അത്യാനിയെ കൈമാറാന്‍ ഭീകരര്‍ ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: