ന്യൂദല്‍ഹി: കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ സബ്സിഡി വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. കേരളം സ്വന്തം നിലയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡീസല്‍ സബ്സിഡി വിഷയത്തില്‍ കേന്ദ്രമന്ത്രി വീരപ്പമൊയ്ലിയുമായി ചര്‍ച്ച നടത്താന്‍ ദല്‍ഹിയില്‍ എത്തിയതായിരുന്നു ആര്യാടന്. എന്നാല്‍ വീരപ്പമൊയ്ലി വിദേശ സന്ദര്‍ശനത്തില്‍ ആയതിനാല്‍ ചര്‍ച്ച നടന്നില്ല. തുടര്‍ന്ന് പി ചിദംബരവുമായി ആര്യാടന് ഫോണില്‍ വിഷയം സംസാരിച്ചു. എന്നാല്‍ വിഷയത്തില്‍ അനകൂല നിലപാട് ഉണ്ടായില്ലെന്നാണ് ആര്യാടന് വ്യക്തമാക്കിയത്.
പ്രതിദിനം മൂന്ന് കോടി നഷ്ടത്തിലാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ കെഎസ്ആര്‍ടിസിക്ക് മുന്നോട്ട് പോകാനാവില്ല. അടുത്ത രണ്ട് മാസത്തേക്ക് കെഎസ്ആര്‍ടിസിക്ക് 25 കോടി രൂപ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആര്യാടന് പറഞ്ഞു.
കെ.എസ്.ആര്.ടി.സിയെ കേന്ദ്ര സര്‍ക്കാര്‍ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്തിയതോടെ വിപണി വിലയ്ക്ക് ഡീസല്‍ വാങ്ങേണ്ട ബാദ്ധ്യത കെ.എസ്.ആര്.ടി.സിക്ക് വന്നിരുന്നു. ഇത് പ്രതിമാസം 15 കോടി രൂപയുടെ അധിക ബാദ്ധ്യതയും ഉണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: