തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ കൂടുതല്‍ വകുപ്പുകള്‍ സേവനാവകാശ നിയമത്തില്‍ ഉള്‍പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സേവനാവകാശം നടപ്പാക്കുമ്പോള്‍ സാങ്കേതിക പ്രശ്നംമൂലം ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആദ്യഘട്ടത്തില്‍ 29 വകുപ്പുകളിലാണ് സേവനാവകാശം നടപ്പാക്കുന്നത്. 17 വകുപ്പുകളില്‍ നിലവില്‍ നിയമം നടപ്പാക്കികഴിഞ്ഞു. ബാക്കിയുള്ള വകുപ്പുകളില്‍ മേയ് മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സേവനാവകാശ നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കുന്നില്ലെങ്കില് പ്രതിദിനം 250 രൂപ മുതല്‍ 5000 രൂപവരെ പിഴ ഈടാക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ എങ്ങനെ, എപ്പോള്‍, എവിടെ നിന്ന് കിട്ടും എന്ന് ജനങ്ങള്‍ക്ക് അറിയാന്‍ പ്രത്യേക ഡയറക്ടറി ഇറക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ബാങ്കില്‍ പോകാതെ തന്നെ ലഭ്യമാക്കുന്നതിന് മൈക്രോ എ.ടി.എം സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: