തിരുവനന്തപുരം: സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്റെ രാജി ലക്ഷ്യം വെച്ചുള്ളതാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്. തനിക്ക് അനുകൂലമായി മൊഴി നല്കിയ പ്രധാന സാക്ഷിയായ രാജന് സമ്മര്‍ദ്ദം മൂലമാണ് മൊഴിമാറ്റിയതെന്നും പിജെ കുര്യന് പറഞ്ഞു.
ആദ്യ മൊഴിയുടെ സമയത്തും സമ്മര്‍ദ്ദം ഉള്ളതായി രാജന് പറഞ്ഞിരുന്നുവെന്നും കുര്യന് പറഞ്ഞു. സി.പി.എം നേതാവ് വൃന്ദ കാരാട്ടിന് തന്റെ രാജി ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. എന്നാല്‍ കാര്യങ്ങള്‍ വിശദമായി പഠിച്ചശേഷം ആവശ്യം ഉന്നയിക്കണം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ടത് താന്‍ തന്നെയാണ്. മൂന്ന് സംഘങ്ങള്‍ തന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തി. താന്‍ എന്‍.എസ്.എസ് ആസ്ഥാനത്തേക്കുപോയ സ്റ്റേറ്റ് കാറിന്റെ ഡ്രൈവര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുര്യനെ സംഭവദിവസം ഏഴ് മണിക്ക് തിരുവല്ലയില്‍ കണ്ടുവെന്ന മൊഴിയാണ് രാജന് മാറ്റിയത്. കുര്യനെ അഞ്ച് മണിക്കാണ് കണ്ടതെന്നും ഇത് സംഭവദിവസമാണോ എന്ന് ഉറപ്പില്ലെന്നുമാണ് രാജന്റെ വെളിപ്പെടുത്തല്‍. കുര്യനെ കണ്ടത് ഫെബ്രുവരി 19നാണെന്ന് മൊഴിനല്‍കാന്‍ കോണ്‍ഗ്രസ് നേതാവ് ചാര്‍ളിയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും രാജന് വെളിപ്പെടുത്തിയിരുന്നു.
അതേസമയം സൂര്യനെല്ലി കേസില്‍ പി.ജെ കുര്യന് അനുകൂലമായ അലീബി തെളിവുകള്‍ ദുര്‍ബലമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: