ന്യൂദല്‍ഹി: രാജ്യത്തെ കുട്ടികളെ കാണാതാവുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു ആകുലതകളുമില്ലെന്ന് സുപ്രീംകോടതി. അധികാരികളുടെ അനാസ്ഥയില്‍ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച കേസ് പരിഗണക്കവെയാണ് ഭരണകൂടങ്ങള്‍ക്കെതിരെ പരമോന്നത കോടിത രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.
വിഷയത്തില്‍ കോടതയില്‍ ഹാജരാകാത്ത ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് ചീഫ് സെക്രട്ടറിമാരെയും കോടതി ശാസിച്ചു. മൂവര്‍ക്കുമെതിരേ വേണ്ടിവന്നാല്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ അധ്യക്ഷതയിലെ ബഞ്ച് മുന്നറിയിപ്പ് നല്കി.
കുട്ടികളെ കാണാതാവുന്നതില്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇതു വിരോധാഭാസം. ദിനംപ്രതി നൂറുകണക്കിനു കുട്ടികളാണ് രാജ്യത്തിന്റ വിവിധയിടങ്ങളില്‍ നിന്ന അപ്രത്യക്ഷരാകുന്നത്- കോടതി പറഞ്ഞു. അവരെന്താ ഹാജരാകാത്തത്. അവര്‍ നിയമസംവിധാനത്തെ വിഡ്ഢികളാക്കുകയാണ്. നിയന്ത്രിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണു അവരുടെ വിചാരം. ഹാജരാകന്‍ ഉത്തരവുണ്ടെങ്കില്‍ എത്തിയിരിക്കണമെന്നും കോടതി അടിവരയിട്ടു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: