തൊടുപുഴ: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ പങ്ക് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് പെണ്‍കുട്ടിയുടെ അമ്മ കത്തയച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കുര്യനെ കേസില്‍ നിന്നും ഒഴിവാക്കിയതെന്നും കത്തില്‍ പറയുന്നു.
കുര്യന് പീഡിപ്പിച്ച കാര്യം അന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണിയെ പരാതിയായി അറിയിച്ചിരുന്നതായും കത്തില്‍ പറയുന്നു. ഒരു മകളുടെ അമ്മ എന്ന നിലയില്‍ സോണിയാഗാന്ധി തന്റെ വികാരം മനസിലാക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് പി.ജെ കുര്യന് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: