പ്രയാഗ: ശ്രീരാമക്ഷേത്ര സംബന്ധിയായ വിഷയം അയോധ്യയിലെ വെറുമൊരു ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമല്ല, അത് ദേശത്തിന്റെ അഭിമാനപ്രശ്നമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പ്രയാഗയിലെ പവിത്രനഗരിയില് മഹാകുംഭമേളയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍, ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊണ്ടാല്‍ ലക്ഷ്യം നമുക്ക് കൈവരിക്കാമെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. നമ്മള് ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്. ഇവിടെ കൈക്കൊള്ളുന്ന തീരുമാനം എന്തുതന്നെയായാലും അത് നടപ്പാക്കാന്‍ നമ്മള് ശ്രമിച്ചാല്‍ ആ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കുംഭമേളയില്‍ പങ്കെടുക്കാന്‍ അലഹബാദില്‍ എത്തിയ ബിജെപി ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിംഗും ശ്രീരാമക്ഷേത്ര വിഷയത്തിലുള്ള ബിജെപിയുടെ കടമയെപ്പറ്റി വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രം ദേശീയവിഷയമാണെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പു വിഷയം മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണം പാര്‍ട്ടിയുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. ക്ഷേത്രനിര്‍മാണത്തിന് അതിയായ ആഗ്രഹമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിന് സന്ന്യാസിമാരുടെയും ആചാര്യവൃന്ദത്തിന്റെയും അനുഗ്രഹമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ഗ ദര്‍ശക് മണ്ഡല് വ്യാഴാഴ്ച ഇതുസംബന്ധിച്ച പ്ര മേയം പാസ്സാക്കിയിരുന്നു. മുതിര്‍ന്ന ബി ജെപി നേതാവ് മുരളീമനോഹര്‍ ജോഷിയു ടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയെ പിന്തുണയ് ക്കാന്‍ ആവശ്യപ്പെടുന്നതാണ് പ്രമേയം. തെരഞ്ഞെടുപ്പില്‍ ഇടപെടണമെന്നും കുറഞ്ഞത് ഈ ചിന്താഗതിയുള്ള 423 പേരെ പാര്‍ലമെന്റിലെത്തിക്കാന്‍ പ്രയത്നിക്കണമെന്നും സന്ന്യാസിമാരുടെ പ്രതിനിധി പറഞ്ഞു.
രാമക്ഷേത്രത്തിന് അനുകൂലമായി അടുത്തകാലത്ത് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായ വിധി വമ്പിച്ച ബഹുജനപ്രക്ഷോഭത്തിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് വിഎച്ച്പി വക്താവ് പറഞ്ഞു. പ്രക്ഷോഭം വേണ്ടിവന്നാല്‍ അതിന് തയ്യാറാണെന്ന് വിഎച്ച്പി മാര്‍ഗദര്‍ശി അശോക് സിംഗാള്‍ വ്യക്തമാക്കി. രാമക്ഷേത്ര വിഷയം ജനങ്ങളുടെ കോടതിയിലാണ് എത്തിക്കേണ്ടത്. തെരുവുകളിലും ഗ്രാമങ്ങളിലും ഈ ആവശ്യം പ്രതിധ്വനിക്കണം. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുഭീകരതയെന്ന ആഭ്യന്തരമന്ത്രി ഷിന്‍ഡെയുടെ വിശേഷണത്തിനെതിരെ വിഎച്ച്പി നേതാക്കള്‍ മുന്നറിയിപ്പു നല്കി. മഹന്ത് ആദിത്യനാഥ്, ജഗത്ഗുരു നരേന്ദ്രനാഥ് എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: