ബാഗ്ദാദ്: ഇറാക്കിലുണ്ടായ നാല് കാര്‍ ബോംബ് സ്ഫോടനത്തില്‍ 26 പേര് മരിച്ചു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇറാക്ക് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചതാണിക്കാര്യം. അല്‍ ക്വയ്ദയുമായി ബന്ധമുള്ള സുന്നി വിഭാഗമാണ് സ്ഫോടനത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
മധ്യ ഇറാക്കിലെ കധിമിയ പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിഒ 13 പേര് മരിക്കുകയും 26 പേ പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ സമീപത്തെ പക്ഷി മാര്‍ക്കറ്റിലും സ്ഫോടനം നടന്നു. ബാഗ്ദാദില്‍ ഷിയാ വിശ്വാസികള്‍ കൂടുതലായിയുള്ള ഖദിമിയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്.
തെക്കന്‍ ബാഗ്ദാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഹില്ലയില്‍ ഉണ്ടായ രണ്ട് കാര്‍ബോംബ് സ്ഫോടനങ്ങളില്‍ അഞ്ചു പേര് മരിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: