കോഴിക്കോട്: ഐസ്ക്രീം കേസില്‍ കേസ് ഡയറി ലഭിച്ച സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യനെല്ലിക്കേസില്‍ പി.ജെ.കുര്യനെ രക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പെണ്‍കുട്ടി പതിനേഴ് വര്‍ഷം മുന്‍പ് നല്കിയ മൊഴിയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍ സോണിയാഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. കിളിരൂര്‍ കേസിലെ അന്വേഷണം കമ്മീഷന് നീട്ടിക്കൊണ്ടിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
ഒഞ്ചിയത്ത് ടി.പി. വധത്തെ ന്യായീകരിച്ച് എം.എം.മണി നടത്തി പ്രസംഗം അനവസരത്തിലുള്ളതാണെന്നും വി.എസ്.അച്യുതാനന്ദന് പറഞ്ഞു. പ്രസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ അടി കൊണ്ട് മടുക്കുമ്പോള്‍ തിരിച്ചടിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു മണി ഒഞ്ചിയത്ത് പ്രസംഗിച്ചത്. അത് ഇവിടെയും ചെയ്തു… അത് തികച്ചും ശരിയാണ്…” ഇങ്ങോട്ടു വന്ന് ഗുണ്ടായിസം കളിച്ചാല്‍ പ്രതിരോധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നായിരുന്നു മണി പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: