കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത തമിഴ് പെണ്‍കുട്ടിയെ ഉറക്കഗുളിക നല്കി പീഡിപ്പിച്ചശേഷം അര്‍ധബോധാവസ്ഥയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന് അറസ്റ്റില്‍. തമിഴ്നാട് തൂത്തുക്കുടി വള്ളിയൂര്‍ മുരുകന് കോവിലിന് സമീപം രാജേഷ് (21) ആണ് അറസ്റ്റിലായത്.
എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ മുന്‍പ് പീഡിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ സംഭവവുമായി ബന്ധമില്ലെന്നുമാണ് പോലീസിനോട് പറഞ്ഞത്. ആരോഗ്യനില മെച്ചപ്പെട്ട പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരം കൊല്ലം സിജെഎം കോടതിയില്‍ ഹാജരാക്കിയശേഷം മഹിളാ മന്ദിരത്തിലേക്ക് അയച്ചു. കൊട്ടാരക്കര ഡിവൈഎസ്പി കെ.എം. ആന്റോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ശനിയാഴ്ച രാത്രി എട്ടോടെയാണു പെണ്‍കുട്ടിയെ കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ലോഡ്ജിനു മുന്നില്‍ അവശനിലയില്‍ കണ്ടെടത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും നല്കിയ വിവരത്തെത്തുടര്‍ന്നു പോലീസ് പെണ്‍കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു പീഡനവിവരം പുറത്തായത്.
തൂത്തുക്കുടി കള്ളികുളം വള്ളിയൂര്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെയാണു കാമുകന് ഉള്‍പ്പെടുന്ന സംഘം പീഡിപ്പിച്ചത്. മൂന്നു ദിവസം മുമ്പു കാമുകന് തൂത്തുക്കുടി വള്ളിയൂര്‍ മുരുകന് കോവിലിനു സമീപമുള്ള രാജേഷ് (21) നൊപ്പം മാരുതി കാറിലാണു പെണ്‍കുട്ടി പോയത്. അവിടെനിന്നു കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ മാര്ത്താണ്ഡത്തുവച്ചു രണ്ടു യുവാക്കള്‍കൂടി കാറില്‍ കയറി. ലോഡ്ജില്‍ മുറിയെടുത്തു മൂന്നു പേരും പീഡിപ്പിച്ചു. തുടര്‍ന്നാണു കൊട്ടാരക്കരയിലെത്തിച്ചത്. ഇവിടെ ലോഡ്ജില്‍ രണ്ടു ദിവസം താമസിപ്പിച്ചു നിരവധി പേര് പീഡിപ്പിച്ചതായി പെണ്‍കുട്ടി ആദ്യം ആശുപത്രി അധികൃതര്‍ക്കും പോലീസിനും മൊഴി നല്‍കിയിരുന്നു. പുറത്തു പോയിട്ടുവരാമെന്നു പറഞ്ഞിറങ്ങിയ രാജേഷ് പിന്നീടു തിരിച്ചുവന്നില്ലെന്നാണു മൊഴിയില്‍ പറയുന്നത്.
പെണ്‍കുട്ടി കുറെ ദിവസമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി അമ്മയും അമ്മൂമ്മയും ഇന്നലെ വൈകിട്ട് കൊട്ടാരക്കര പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: