കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധക്കേസിലെ സാക്ഷികളുടെ വിസ്താരം മാറാട് പ്രത്യേക കോടതിയില്‍ തുടങ്ങി. വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി കോടതി തള്ളി. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലാണ് സാക്ഷിവിസ്താരം നടക്കുന്നത്.
ചന്ദ്രശേഖരനെ വധിച്ച കൊലയാളി സംഘത്തിലെ അംഗങ്ങളെ സംഭവം നേരില്‍ കണ്ട മൂന്നാം സാക്ഷി പ്രസീതന്‍ തിരിച്ചറിഞ്ഞു. എരഞ്ഞിപ്പാലം വിചാരണക്കോടതിയില്‍ നടന്ന സാക്ഷിവിസ്താരവേളയിലാണ് പ്രതികളെ പ്രസീതന്‍ തിരിച്ചറിഞ്ഞത്. ആദ്യം സിജിത്തിനെയാണ് പ്രസീതന്‍ തിരിച്ചറിഞ്ഞത്. പിന്നീട് സംഘത്തിലെ മറ്റ് അംഗങ്ങളായ അനൂപ്, ഷിനോജ്, കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവരെയും ഇയാള്‍ തിരിച്ചറിഞ്ഞു.
പ്രോസിക്യൂഷന് ആവശ്യപ്പെട്ടതനുസരിച്ച് പ്രതികള്‍ ഇന്നോവ കാറില്‍ വന്നതും ബൈക്കില്‍ സഞ്ചരിച്ച ടി.പി ചന്ദ്രശേഖരനെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുന്നതും ഇയാള്‍ കോടതിയില്‍ വിവരിച്ചു. 72 പ്രതികള്‍ വിചാരണ നേരിടുന്ന കേസില്‍ 284 സാക്ഷികളാണുള്ളത്. ഇന്നു മുതല്‍ ഏപ്രില്‍ 17 വരെയാണ് സാക്ഷികളെ വിസ്തരിക്കുന്നത്. പൊതു അവധി ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും സാക്ഷിവിസ്താരം നടക്കും.
വെട്ടേറ്റു കിടന്ന ടിപിയെ ആശുപത്രിയിലെത്തിച്ച വടകര എസ്ഐ മനോജ്, മൂന്നാംസാക്ഷി വള്ളിക്കാവ് സ്വദേശി പ്രസീത് എന്നിവരുടെ സാക്ഷിവിസ്താരമാണ് ഇന്ന് നടന്നത്. ടിപിയുടെ ഭാര്യ കെ കെ രമ, മകന് അഭിനന്ദ്, പിതാവ് കെ കെ മാധവന് എന്നിവരുടെ വിസ്താരം ഫെബ്രുവരി 14ന് നടക്കും. അന്വേഷണ ഉദ്യോഗസ്ഥരെ ഏറ്റവും ഒടുവിലാണ് വിസ്തരിക്കുക. ടിപിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ വിസ്തരിക്കാന്‍ ഒരു ദിവസം മുഴുവന്‍ നീക്കിവെച്ചു.
2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: