ന്യൂദല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ കേസ് വളരെ ഗൗരവമുള്ളതാണെന്ന് ബിജെപി . ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം ഇന്ന് ഉണ്ടാകുമെന്നും പാര്‍ട്ടി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.കുര്യന് വിഷയത്തില്‍ കേരളത്തില്‍ ബി ജെ പി തെരുവിലിറങ്ങി സമരം ചെയ്യുകയാണ്.ഇടതുകക്ഷികളും സമരത്തിലാണ്.കേസ് വളരെ ഗൗരവമാണെന്നതിന്റെ തെളിവാണിത്.കുര്യനെതിരായ പുതിയ വെളിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന ഘടകത്തോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്, പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
സൂര്യനെല്ലി കേസില്‍ വിവാദങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം കുര്യനോട് മൃദു സമീപനം സ്വീകരിക്കുന്നു എന്ന പ്രചാരണം ഉണ്ടായിരുന്നു. ഡോ. മുരളി മനോഹര്‍ ജോഷിയുടെ ഒരു പ്രതികണത്തെ പിടിച്ചായിരുന്നു ഇത്. കുര്യന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത് അരുണ്‍ ജെയ്റ്റ്ലിയാണെന്നത് ചൂണ്ടികാണിച്ചപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ജോഷി പ്രതികരിച്ചു.ഇതിനെ കുര്യനോടുള്ള മൃദുസമീപനമായി വ്യാഖ്യാനിക്കുകയായിരുന്നു.
മൃദുസമീപനമെന്ന് പറയുന്നതില്‍ അടിസ്ഥാനമൊന്നുമില്ലെന്നും കുര്യനെതിരെ ബിജെപി സമരരംഗത്താണെന്നും പാര്‍ട്ടി വക്താവ് മുക്താസ് അബ്ബാസ് നഖ്വി പിന്നീട് വിശദീകരിക്കുകയും ചെയ്തു.രാജ്യസഭയില്‍ കുര്യന്റെ കാര്യത്തില്‍ കൈക്കൊള്ളേണ്ട അന്തിമ തീരുമാനം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെടുക്കുമെന്നും നഖ്വി അറിയിച്ചിരുന്നു.
കുര്യന് പ്രശ്നം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന ന്ത്വവുമായി കേന്ദ്ര നേതൃത്വം ബന്ധപ്പെട്ടിരുന്നു.സംസ്ഥാന നേതൃത്വം പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുകയാണ്.കേന്ദ്ര നേതൃത്വത്തിന് കുര്യനോട് മൃദുസമീപനമെന്ന് പറയുന്നതില്‍ അടിസ്ഥാനമൊന്നുമില്ല.നിയമം നിയമത്തിന്റെ വഴിക്ക് പോകും .എന്നാല്‍, പ്രശ്നത്തില്‍ കൈക്കൊള്ളേണ്ട അന്തിമ തീരുമാനം പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗമെടുക്കും, നഖ്വി പറഞ്ഞു.
സ്ത്രീ സുരക്ഷാ പ്രശ്നം ദേശീയ തലത്തില്‍ ശക്തമായി ഉന്നയിക്കുന്ന ബിജെപി, ഇതുസംബന്ധിച്ച നിയമത്തേക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ പീഡനക്കേസില്‍ ആരോപണവിധേയനായ ആള് അധ്യക്ഷനായിരിക്കുന്നതിനെ അനുകൂലിക്കില്ലന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: