ന്യുദല്‍ഹി: 2-ജി കേസില്‍ സി.ബി.ഐ പ്രോസിക്യൂട്ടര്‍ എ.കെ സിങിനെ പുറത്താക്കി. കേസിലെ ആരോപണവിധേയര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ സുപ്രധാന വിവരങ്ങള്‍ എ.കെ. സിങ് ആരോപണ വിധേയര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് സിബിഐ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കേസില്‍ നിയമ നടപടി നേരിടുന്ന 14 പേര്‍ക്കും സിങ് വിവരങ്ങള്‍ ചോര്‍ത്തി നല്കിയിട്ടുണ്ടാകുമെന്നുമുള്ള നിലപാടിലാണ് സിബിഐ. ആരോപണ വിധേയനായ യൂണിടെക് എംഡി സന്‍ജയ് ചന്ദ്രയും എ.കെ. സിങും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയ സിബി ഐ ഇക്കാര്യം സ്ഥിരീകരിച്ചു. കേസില്‍ സിബി ഐ സ്വീകരിക്കുന്ന നിലപാടുകളും കേസിലെ പുരോഗതിയും കൃത്യമായി എ.കെ. സിങ് ആരോപണ വിധേയര്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നെന്ന് ടേപ്പ് പരിശോധിച്ച സിബിഐക്ക് വ്യക്തമായി.
കേസിനെ എങ്ങനെ പ്രതിരോധിക്കണമെന്നും എ.കെ. സിങ് ഇവരെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ എന്നിവര്‍ക്ക് സിബിഐ ഡയറക്ടര്‍ കത്തെഴുതിയത്.
വിവിധ കേസുകളില്‍ സിബിഐ പ്രോസിക്യൂട്ടര്‍മാരും പ്രതികളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടില്‍ ഏര്പ്പെട്ടിട്ടുണ്ടാവാമെന്ന സംശയത്തിന് ആക്കം കൂട്ടിയിരിക്കുകയാണ് ഈ സംഭവം. അതേസമയം 2-ജി കേസ് അന്വേഷിക്കുന്ന ജെപിസി ഇന്ന് യോഗം ചേരും. ധനമന്ത്രി പി. ചിതംബരത്തെ ജെപിസിക്ക് മുന്‍പാകെ വിളിച്ചു വരുത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് യോഗം. സിബി ഐ ഡയറക്ടര്‍ രന്ജിത് സിന്‍ഹ ടെലികോം സെക്രട്ടറി ആര്. ചന്ദ്രശേഖര്‍ എന്നിവര്‍ ഇന്ന് ജെപിസിക്ക് മുന്‍പാകെ ഹാജരായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: