ന്യൂദല്‍ഹി: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ പി.ജെ. കുര്യന് രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ബിജെപി . കുര്യനെതിരെ പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കുര്യന് സ്ഥാനമൊഴിയണമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുര്യനെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ ധാര്‍മ്മികവശം പരിഗണിച്ച് സ്ഥാനം രാജിവെക്കണം. ആരോപണം തെറ്റെന്ന് തെളിയുന്നത് വരെ മാറിനില്‍ക്കണം . ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. രാജിവെച്ചില്ലങ്കില്‍ രാജ്യസഭയില്‍ കൈക്കൊള്ളേണ്ട അന്തിമ തീരുമാനം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെടുക്കും ജാവദേക്കര്‍ അറിയിച്ചു.ബിജെപി ദേശീയസമതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.ഇരുവരും ഇന്നലെ രാവിലെ പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗിനെ കണ്ട് കുര്യന്റെ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
സൂര്യനെല്ലി കേസില്‍ വിവാദങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം കുര്യനോട് മൃദു സമീപനം സ്വീകരിക്കുന്നു എന്ന പ്രചാരണം ഉണ്ടായിരുന്നു. ഡോ. മുരളി മനോഹര്‍ ജോഷിയുടെ ഒരു പ്രതികണത്തെ പിടിച്ചായിരുന്നു ഇത്. കുര്യന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത് അരുണ്‍ ജെയ്റ്റ്ലിയാണെന്നത് ചൂണ്ടികാണിച്ചപ്പോള്‍ തിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ജോഷി പ്രതികരിച്ചു.ഇതിനെ കുര്യനോടുള്ള മൃദുസമീപനമായി വ്യാഖ്യാനിക്കുകയായിരുന്നു.
മൃദുസമീപനമെന്ന് പറയുന്നതില്‍ അടിസ്ഥാനമോന്നുമില്ലന്നും കുര്യനെതിരെ ബിജെപി സമരരംഗത്താണെന്നും പാര്‍ട്ടി വക്താവ് മുക്താസ് അബ്ബാസ് നഖ്വി പിന്നീട് വിശദീകരിക്കുകയും ചെയ്തു.രാജ്യസഭയില്‍ കുര്യന്റെ കാര്യത്തില്‍ കൈക്കൊള്ളേണ്ട അന്തിമ തീരുമാനം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെടുക്കുമെന്നും നഖ്വി അറിയിച്ചിരുന്നു.
സ്ത്രീ സുരക്ഷാ പ്രശ്നം ദേശീയ തലത്തില്‍ ശക്തമായി ഉന്നയിക്കുന്ന ബിജെപി ഇതുസംബന്ധിച്ച നിയമത്തേക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ പീഡനക്കേസില്‍ ആരോപണവിധേയനായ ആള് അധ്യക്ഷനായിരിക്കുന്നതിനെ അനുകൂലിക്കില്ലെന്നും നേതാക്കള്‍ സൂചിപ്പിച്ചിരുന്നു.
അതേസമയം സൂര്യനെല്ലിക്കേസില്‍ സ്വന്തം നിലപാട് വ്യക്തമാക്കി സോണിയ ഗാന്ധിക്കും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കും പി.ജെ.കുര്യന് കത്തയച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയും സിപിഎമ്മിന്റെ വ്യക്തിവൈരാഗ്യവും ആണെന്നു കത്തില്‍ പറയുന്നു.?
ഈ ആരോപണങ്ങളെല്ലാം നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും പരിശോധിച്ച് തന്നെ കുറ്റ വിമുക്തനാക്കിയതാണ്. സിപിഎമ്മിന്റെ രണ്ടു സര്‍ക്കാരുകള്‍ തനിക്കെതിരായ ആരോപണങ്ങള്‍ പരിശോധിച്ചു കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതാണെന്നും കത്തില്‍ കുര്യന് വ്യക്തമാക്കി.കുര്യന്റെ കത്ത് ലഭിച്ചതായി സോണിയ ഗാന്ധിയുടെ ഓഫിസില്‍ നിന്നു മറുപടി ലഭിച്ചു.കുര്യനെ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വൃന്ദ കാരാട്ട് ഉപരാഷ്ട്രപതിക്കു നല്കിയ കത്തിലെ വസ്തുതകള്‍ വാസ്തവമല്ലെന്നും കുര്യന് കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
സോണിയാഗാന്ധിയെ നേരിട്ട് കണ്ട് വിഷയം ചര്‍ച്ചചെയ്യാന്‍ കുര്യന് ശ്രമിച്ചിരുന്നു. എന്നാല്‍ സോണിയ കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കത്തയച്ചിരിക്കുന്നത്.
പി.ജെ.കുര്യന് അനുകൂലമായി പി.സി.ചാക്കോയുടെ നിലപാടുമാറിയതും ശ്രദ്ധേയമായി. കുര്യന് കോണ്‍ഗ്രസിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും കോണ്‍ഗ്രസില്‍നിന്ന് ആരും കുര്യന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പി.സി ചാക്കോ പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പാര്‍ലമെന്റ് സമ്മേളനത്തിനുമുന്‍പ് കുര്യന്റെ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ഹൈക്കമാന്‍ഡിനു മുന്നിലെത്തിയ ഒരുവിഷയത്തിലും കണ്ണടയ്ക്കില്ലെന്നുമായിരുന്നു പി.സി. ചാക്കോയുടെ പ്രതികരണം. കുര്യന്റെ രാജി ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ പാര്‍ട്ടി പറഞ്ഞിട്ടല്ല കുര്യന് സ്വയം മാറി നില്ക്കുകയാണെന്നു വരുത്താനുള്ള നീക്കമാണ് ചാക്കോയുടെ നിലപാടുമാറ്റത്തിനു പിന്നില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: