അയര്‍ക്കുന്നം: പ്രാര്ത്ഥഫലിച്ചു. അമയന്നൂരപ്പന് കടാക്ഷിച്ചു. വത്സമ്മ മുരളീധരന് അന്‍പത് ലക്ഷം രൂപ ലോട്ടറിയടിച്ചു. ഇനി കടം വീട്ടാം. വീടു നിര്‍മ്മിക്കാം. ആശ്വാസത്തോടെയാണ് വത്സമ്മമുരളീധരന് പറഞ്ഞത്. അമയന്നൂര്‍ ക്ഷേത്രത്തിന് സമീപം സന്നിധാനം വീട്ടില്‍ വാടകയ്ക്ക്താമസിക്കുന്ന നീര്പ്പടിയില് കെ.ആര് മുരളീധരന്റെ ഭാര്യയാണ് വത്സമ്മ. എല്ലാദിവസവും ലോട്ടറിയെടുക്കുന്ന വത്സമ്മയ്ക്ക് തിങ്കളാഴ്ച ലോട്ടറിയെടുക്കാന്‍ പണമില്ലായിരുന്നു. നാലു ടിക്കറ്റ് കടമായാണ് വാങ്ങിയത്. ഒരേ നമ്പരിലുള്ള ടിക്കറ്റ് എടുക്കാറുള്ള വത്സമ്മ അന്ന് വ്യത്യസ്ത നമ്പരിലുള്ള ടിക്കറ്റാണ് വാങ്ങിയത്. വിന്‍വിന്‍ ലോട്ടറിയുടെ ഡബ്ല്യൂ.എസ് 476816 എന്ന നമ്പരിനാണ് സമ്മാനം. കടംപെരുകയതോടെ അയര്‍ക്കുന്നത്തെ സ്ഥലവും വീടും വിറ്റ് അമയന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക് 12 ലക്ഷംരൂപയുടെ കടബാധ്യതയുണ്ട്. പുളിയന്മാക്കില് വാങ്ങിച്ച 9 സെന്റില്‍ വീടു നിര്‍മ്മിക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന സന്തോഷത്തിലാണ് ഈ കുടുംബം. കെഎസ്ആര്‍ടിസി കുമളി ഡിപ്പോയിലെ ഡ്രൈവറാണ് ഭര്‍ത്താവ് മുരളീധരന്. മകള്‍ : മഞ്ജു വിവാഹിതയാണ്. മകന് : മുകേഷ് അയര്‍ക്കുന്നത് മീന്വണ്ടിഓടിക്കുകയാണ്. അമയന്നൂര്‍ ശ്രീമഹാദേവ ഭക്തരായ ഈ കുടുംബം ഈശ്വരനോട് നന്ദിപറയുകയാണ്.
സമാശ്വാസ സമ്മാനം അയല്‍ക്കാരിക്ക്
അയര്‍ക്കുന്നം: വിന്‍വിന്‍ ലോട്ടറി സമാശ്വാസ സമ്മാനം ലഭിച്ചത് വത്സമ്മ മുരളീധരന്റെ അയല്‍ക്കാരി കനകമ്മയ്ക്കാണ്. മൂന്നു ടിക്കറ്റ് എടുത്ത കനകമ്മയ്ക്ക് മൂന്നു ലക്ഷം രൂപയാണ് ലഭിക്കുക. അയല്‍ക്കാരികള്‍ ലക്ഷാധിപതികളായ സന്തോഷത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: