മൈസൂര്‍: സൂര്യനെല്ലിക്കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനെ തേടി കേരള പോലീസ് സംഘം മൈസൂരിലെത്തി. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.ജെ.മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൈസൂരിലെത്തിയത്.
പൊന്‍കുന്നം സി.ഐ രാജ്കുമാര്, അയര്‍ക്കുന്നം എസ്.ഐ നിസാം രണ്ടു സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരും സംഘത്തിലുണ്ട്. സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം പരോളില്‍ ഇറങ്ങി മുങ്ങിയ ധര്‍മരാജനെ തേടി ഇന്നലെ വൈകുന്നേരമാണ് അന്വേഷണസംഘം മൈസൂരിലേക്ക് തിരിച്ചത്.
ധര്‍മ്മരാജനെ കണ്ടെത്താന്‍ കര്‍ണാടക പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ധര്മരാജന് മൈസൂര്‍ വിട്ടിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. സ്വന്തമായി വാങ്ങിയ തേയിലത്തോട്ടത്തിലാണ് താമസമെന്ന് പ്രചാരണമുണ്ടെങ്കിലും പോലീസ് ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. അതിനിടെ ധര്മ്മരാജന് കോട്ടയത്തെ പ്രത്യേക കോടതിയിലോ ഹൈക്കോടതിയിലോ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം പി.ജെ.കുര്യനെതിരേ വെളിപ്പെടുത്തലുമായി ധര്മ്മരാജന് ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. ധര്‍മ്മരാജനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു പോലീസിന്റെ ഇതുവരെയുള്ള നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: