ന്യൂദല്‍ഹി: ഇന്ധന വില സംബന്ധിച്ച എണ്ണ കമ്പനികളുടെ യോഗം നാളെ നടക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്. ചെയര്മാന് ആര്.എസ്. ബുട്ടോളയാണ് ഇക്കാര്യമറിയിച്ചത്. യോഗത്തിനു ശേഷം വില വര്‍ധന സംബന്ധിച്ചു പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനിയും ഉയരുമെന്നു റിപ്പോര്‍ട്ട്. ഡീസലിനു മുന്‍ നിശ്ചയ പ്രകാരം 50 പൈസയും പെട്രോളിന് ഒരു രൂപയുമാണു വര്‍ധിപ്പിക്കുക. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയില്‍ വിലവര്ധനയുംവില്പ്പനയിലെ നഷ്ടവും കണക്കിലെടുത്താണ് വില വര്‍ദ്ധനവ്. പെട്രോളിന് ഒരു രൂപയും ഡീസലിന് 11 രൂപയും നഷ്ടത്തിലാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നതെന്നാണ് എണ്ണക്കമ്പനികളുടെ അവകാശവാദം.
നേരത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയ അധികാരം സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് കൈമാറിയിരുന്നു. ഡീസല്‍ വില്‍പ്പനയിലുള്ള നിലവിലെ നഷ്ടം നികത്തുന്നതിനും സബ്സിഡി ഇല്ലാതാക്കുന്നതിനും എല്ലാ മാസവും 50 പൈസ വീതം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കൂടിയാണ് മറ്റൊരു വില വര്‍ദ്ധനവിന് കൂടി എണ്ണ കമ്പനികള്‍ തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: