ന്യൂദല്‍ഹി: ടുജി സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ വിധി തിരുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിവിധ ടെലികോം കമ്പനികളും മുന്‍ കേന്ദ്രമന്ത്രി എ. രാജയുമായിരുന്നു ഹര്‍ജിക്കാര്‍. 2011 ഫെബ്രുവരിയില്‍ ആയിരുന്നു 122 ടുജി ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയത്. എ. രാജ ടെലികോം മന്ത്രിയായിരുന്ന സമയത്ത് അനുവദിച്ച ലൈസന്‍സുകളായിരുന്നു ഇത്.
ഏഴ് ടെലികോം കമ്പനികള്‍ക്കായിരുന്നു അന്ന് ലൈസന്‍സ് നല്‍കിയിരുന്നത്. കുറഞ്ഞ ലൈസന്‍സ് തുകയ്ക്ക് വിതരണം ചെയ്തതിലൂടെ ഖജനാവിന് ഒരു ലക്ഷത്തി എഴുപത്തിയാറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു കോടതിയുടെ വിധി.
2008 ജനുവരി 10ന് ശേഷം 11 കമ്പനികള്‍ക്ക് നല്കിയ 122 ലൈസന്‍സുകളാണ് റദ്ദാക്കിയിരിക്കുന്നത്. മുന്‍ ടെലികോം മന്ത്രിയും കേസില്‍ പ്രതിയുമായ എ രാജ നല്കിയ ലൈസന്‍സുകള്‍ ആണിവ.
2ജി സ്പെക്ട്രം ലേലം വീണ്ടും നടത്തണമെന്നും ട്രായ് മേല്‍നോട്ടം വഹിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആണ് ലൈസന്‍സുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: