കണ്ണൂര്‍:പയ്യാവൂരില്‍ നാട്ടുകാര്‍ കഴിഞ്ഞ ദിവസം കണ്ടത് മാവോയിസ്റ്റുകളെയാണെന്ന് പോലീസ് അറിയിച്ചു. പയ്യാവൂര്‍ പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് പയ്യാവൂരിലെത്തിയതെന്നും പോലീസ് പറഞ്ഞു. കേരള-കര്‍ണാടക വനങ്ങളില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്
പയ്യാവൂരിലും പരിസരത്തും സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു. നക്സല്‍ ദിനമായ ഫെബ്രുവരി 18ന് സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളാണ് വിതരണം ചെയ്തതെന്നും പോലീസ് അറിയിച്ചു. മാവോയിസ്ററുകള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം ലഘുലേഖ വിതരണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭൂമിയില്ലാത്തവര്‍ വലിയ ചൂഷണത്തിന് വിധേയരാവുകയാണ്. സര്‍ക്കാരിനെതിരെ സായുധ ആയുധമെടുത്ത് പോരാടാന്‍ ലഘുലേഖ ആഹ്വാനം ചെയ്യുന്നു. പശ്ചിമഘട്ടം സോണ്‍ കമ്മിറ്റി എന്ന പേരിലാണ് ലഘുലേഖ അച്ചടിച്ചിട്ടുള്ളത്. തിരുനെല്ലി, കാട്ടിക്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളെ അനുകൂലിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പോരാട്ടം പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. നക്സല്‍ വര്‍ഗീസിന്റെ ചരമദിനമാണ് ഈ മാസം 18. ഇതോടനുബന്ധിച്ചു നടക്കുന്ന മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇവര്‍ക്കു വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.
സംഭവത്തില്‍ തിരുനെല്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: