ന്യൂദല്‍ഹി: ടൂ ജി സ്പെക്ട്രം കേസില്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ട കമ്പനികളും പുതിയ ലേലത്തില്‍ പങ്കെടുക്കാതിരുന്ന കമ്പനികളും ഉടന്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതുവരെ പ്രവര്‍ത്തിച്ചതിനുള്ള ഫീസായി പുതിയ ലേലത്തിന് നിശ്ചയിച്ച തുക കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ടാറ്റ ടെലി സര്‍വീസ്, ടെലിനോര്‍ എന്നീ വമ്പനികള്ക്കാണ് ഉത്തരവ് ബാധകമാകുക. 2012 ഫെബ്രുവരി 2ന് 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ വിതരണം ചെയ്ത നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇവ നവംബര്‍ 12 നു ഭാഗികമായി ലേലം ചെയ്തു. ഈ ലേലത്തില്‍ പങ്കെടുക്കാതിരുന്ന കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.
റദ്ദാക്കിയ മുഴുവന്‍ ലൈസന്‍സുകളും ഉടന്‍ ലേലം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2007ലാണ് 2ജി സ്പെക്ട്രം ലേലം ആദ്യമായി നടന്നത്. ലേലത്തില്‍ 122 ലൈസന്‍സുകള്‍ അന്നത്തെ ടെലികോം മന്ത്രി എ. രാജ അനധികൃതമായി കമ്പനികള്‍ക്കു നല്‍കിയെന്നായിരുന്നു പരാതി. ഇങ്ങനെ ലൈസന്‍സുകള്‍ നല്കിയതു വഴി ഖജനാവിന് 1,76,000 കോടി രൂപ നഷ്ടമുണ്ടായെന്നാണു സിഎജി കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ലൈസന്‍സുകള്‍ റദ്ദാക്കിയത്.
അഴിമതി കണ്ടെത്തലിനെ തുടര്‍ന്ന് അന്നതെത ടെലികോം മന്ത്രി എ രാജയും ഡി.എം.കെ എം.പി കനിമൊഴിയും ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: