തിരുവനന്തപുരം: ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് ജയ ബ്രാന്‍ഡ് ഉള്‍പ്പെടെയുള്ള അരി കേരളത്തിലെത്തിച്ച് വിതരണം ചെയ്യാന്‍ എഫ്.സി.ഐയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. ഉത്പാദന സംസ്ഥാനങ്ങളില്‍ നിന്ന് അരി സംഭരിക്കാന്‍ കര്‍ണാടക, തമിഴ്നാട് സര്‍ക്കാറുകളുടെ സിവില്‍ സപ്ലൈസ് വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എഫ്.സി.ഐ മുതല്‍ റേഷന്‍ കടകള്‍ വരെയുള്ള പൊതുവിതരണ ശൃംഖല സമ്പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിക്കും. റേഷന്‍കാര്‍ഡ്, ആധാര്‍ ഡാറ്റയുമായി ബന്ധപ്പെടുത്തി റേഷന്‍ കടകള്‍ വഴി ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ഭക്ഷ്യധാന്യം വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനുള്ള ചെലവിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 25000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ഓരോ സൈലോകള്‍ സ്ഥാപിക്കുമെന്നും സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിനാണിതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: