കൊച്ചി: പെരുമ്പാവൂരിലെ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡി, ഭാര്യ സുഗുണ, രൂപേഷ്, ഭാര്യ ഷൈന എന്നിവര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പെരുമ്പാവൂരില്‍ സായുധ വിപ്ലവം എന്ന ആശയം പ്രചരിപ്പിക്കാന്‍ വേണ്ടി യോഗം ചേര്‍ന്നുവെന്നത് ഉള്‍പ്പടെയുള്ളതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മല്ലരാജറെഡ്ഡിയെയും സുഗുണയേയും പെരുമ്പാവൂരില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചുവെന്നതാണ് രൂപേഷിനും ഷൈനയ്ക്കും എതിരെയുള്ള കുറ്റം. ഈ കേസില്‍ രൂപേഷ് ഒന്നാം പ്രതിയും ഷൈന രണ്ടാം പ്രതിയുമാണ്.
മല്ലരാജ റെഡ്ഡിയും സുഗുണയും മൂന്നും നാലും പ്രതികളാണ്. 2007ല്‍ കേരളത്തിലെത്തിയ മല്ലരാജയ്ക്കും റെഡ്ഡിക്കും മൂന്നുമാസക്കാലം ഒളിവില്‍ കഴിയാന്‍ രൂപേഷും ഭാര്യയും സഹായം ചെയ്തുകൊടുത്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മല്ലരാജ റെഡ്ഡിയെ പിന്നീട് പോലീസ് പെരുമ്പാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
ഹൈക്കോടതി ജീവനക്കാരിയായിരുന്ന ഷൈനയെ കേസിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: