ന്യൂദല്‍ഹി: ഹെലികോപ്ടര്‍ ഇടപാടിലെ കോഴപ്പണം ഇന്ത്യയില്‍ മതപ്രചാരണത്തിനും മതംമാറ്റത്തിനും ഉപയോഗിച്ചതായി വ്യക്തമാകുന്നു. ഇറ്റാലിയന്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കമ്മീഷനായി നല്കിയ 217 കോടി രൂപയില്‍ ഒരു ഭാഗം വിവിധ സന്നദ്ധ സംഘടനകള്‍ക്ക് കൈമാറിയതായിട്ടാണ് റിപ്പോര്‍ട്ടിലുള്ളത്. ആന്ധ്രയിലെ ഖമ്മത്ത് പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സംഘടന നാലുകോടി രൂപ കിട്ടിയതായി സമ്മതിച്ചിട്ടുണ്ട്. മലയാളികളായ കന്യാസ്ത്രീകള്‍ നേതൃത്വം നല്കുന്ന അര്‍ബോര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് പണം ലഭിച്ചത്.
ഇറ്റാലിയന്‍ പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയില്‍ നിന്ന് 217 കോടി കൈപ്പറ്റിയത് ഇടനിലക്കാരായ കാര്‍ലോ ജറോസോയും ഡിയോ റാല്‍ഫ് ഹാര്ഷെയുമാണ്. സ്വിറ്റ്സര്‍ലാന്‍ഡിലെ വ്യവസായികളായ ഇവര്‍ക്ക് ഇന്ത്യയിലും നിരവധി സ്ഥാപനങ്ങളുണ്ട്. ഇന്ത്യയിലെ മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വിറ്റ്സര്ലാന്ഡിലിരുന്ന് മേല്‍ന്നോട്ടം വഹിക്കുന്ന ഇറ്റാലിയന്‍ സ്വദേശി ഡൊമിനിക്കന്റെ നോമിനിയാണ് ജെറോസ. കാര്‍ലോ ജറോസ 2008 ഓഗസ്റ്റ് മുതല്‍ 2010 മാര്‍ച്ച് വരെ അര്‍ബോര്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.
ഖമ്മം ബിഷപ്പും മലയാളിയുമായ പോള്‍ മൈപ്പാന്റെ മേല്‍ന്നോട്ടത്തിലാണ് അര്‍ബോര്‍ ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയായ ഇദ്ദേഹം 1997ലാണ് ഖമ്മം ബിഷപ്പാകുന്നത്. ബിഷപ്പ് പറഞ്ഞതനുസരിച്ച് സംഘടനയുടെ ഭാഗമായി 2006 മുതല്‍ പ്രവര്‍ത്തിക്കുന്നതായി കന്യാസ്ത്രീകളായ മോളിയും (പഴയമറ്റത്തില് മോളി മാത്യു) ഡെയ്സിയും (അത്തിക്കല്‍ അന്നക്കുട്ടി ജോണ്‍) വ്യക്തമാക്കി. ഇരുവരും ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരാണ്. ഡെയ്സിയാണ് ഒപ്പിടാന്‍ അധികാരമുള്ള ഡയറക്ടര്‍. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്ന് നേരിട്ട് നാല് കോടി രൂപ അക്കൗണ്ടിലേക്ക് വരുകയായിരുന്നുവെന്ന് ഡെയ്സി വ്യക്തമാക്കിയിട്ടുണ്ട്.
അതിതീവ്ര കത്തോലിക്ക യാഥാസ്ഥിക ആദര്‍ശങ്ങള്‍ പിന്തുടരുന്ന ‘ഓപസ് ദേയി’ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്ന സ്പെയിന് സ്വദേശി റെയ്മണ്‍ പണിക്കരാണ് അര്‍ബോര്‍ ഫൗണ്ടേഷന്റെ സ്ഥാപകന്‍. കത്തോലിക്ക പുരോഹിതനായ ഇദ്ദേഹത്തിന്റെ പിതാവ് സ്പെയിനില്‍ കുടിയേറിയ മലയാളിയാണ്. ലൂസിയ സ്റ്ററിയാണ് സംഘടനയുടെ ഇന്ത്യയിലെ മേലധികാരി. വനിതാക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന ഫൗണ്ടേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ദല്‍ഹിയിലെ മാളവിയ നഗറിലാണ്.
സ്വിറ്റ്സര്‍ലാന്‍ഡിലെ ആസ്ഥാനത്തിനു പുറമേ ഇറ്റലിയിലും ഓഫീസുണ്ട്. ന്യൂയോര്‍ക്കില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ഫ്രാങ്ക്ഫ്രര്ട്ടില് സച്ചീസ് ബാങ്കിലും അക്കൗണ്ടുണ്ട്. നാല് കോടി രൂപ ലഭിച്ചതിന് ശേഷമാണ് ആന്ധ്രയിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. അതുവരെ പേപ്പര്‍ സംഘടനയായി നിലനില്‍ക്കുകയായിരുന്നു.
ഹെലികോപ്ടര്‍ ഇടപാടിലെ മറ്റൊരു ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരനായ ക്രിസ്ത്യന്‍ മിഷലും കോണ്‍ഗ്രസുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ആളാണ്. 80കളിലും 90കളിലും ദല്‍ഹി കേന്ദ്രീകരിച്ച് ബിസിസ് നടത്തിരുന്ന വൂള്‍ഫ് ഗാം മാക്സ് റിച്ചാര്‍ഡിന്റെ മകനാണ് ക്രിസ്ത്യന്‍ മിഷല്‍. സോണിയാഗാന്ധിയുമായിട്ടുള്ള ബന്ധമായിരുന്നു ഇന്ത്യയിലെ ബിസിനസ്സിന്റെ അടിസ്ഥാനം. ബോഫോഴ്സ് കേസ് വിവാദമായപ്പോള്‍ വൂള്‍ഫ് ഗാം മാക്സ് റിച്ചാര്‍ഡിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. ലിബിയ, റഷ്യ, ഇറാന്, ഇറാഖ് എന്നിവിടങ്ങളില്ലാം ഇവര്‍ക്ക് ബിസിനസ്സുണ്ട്.
ഗുഡിയോഹാര്ഷയും കാര്‍ലോ ജറോസയും ഇന്ത്യയില്‍ വ്യത്യസ്ത മേഖലകളുള്ള വിവിധ കമ്പനികളില്‍ ഡയറക്ടര്‍മാരായിരുന്നു. പ്രതിരോധ ഇടപാടില്‍ പ്രധാന ആരോപണ വിധേയരായ എയറോമെട്രിക്സ് ഇന്ഫോസൊലൂഷന്റെ ഡയറക്ടര്മാരാണിരുവരും. കോണ്‍ഗ്രസിന്റെ അടുപ്പക്കാരായ രണ്ട് അഭിഭാഷകരായിരുന്നു 2009ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തകമ്പിനിയിലെ മറ്റ് രണ്ട് ഡയറക്ടര്‍മാര്‍. സോഫ്റ്റ്വെയര് വികസനത്തിന്റെ പേരില്‍ 217 കോടിയുടെ കോഴപ്പണം കൈമാറിയത് ഈ കമ്പനിയിലൂടെയാണെന്നാണ് നിഗമനം.
കല്‍ക്കത്ത ആസ്ഥാനമായ നര്‍ഭേരം പവര്‍ ആന്റ് സ്റ്റീല്‍ കമ്പനിയുടെ ഡയറക്ടറായിരുന്നു ജറോസ. കമ്പനികളും ഡയറക്ടര്‍ സ്ഥാനവുമൊക്കെ ഇന്ത്യയിലേക്ക് പണം എത്തിക്കാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നു. ഇതിന്റെ മറവില്‍ വ്യാപക മതപ്രചാരണവും മതമാറ്റങ്ങള്ക്കും ചുക്കാന്‍ പിടിക്കുകയായിരുന്നു ഇരുവരും.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: